തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ അവധി പ്രഖ്യാപിച്ച് കളക്ടര്‍. ഏപ്രില്‍ അഞ്ചിന് പോക്കന്‍കോട്, അണ്ടൂര്‍കോണം, വെമ്പായം, മാണിക്കല്‍, മംഗലപുരം ഗ്രാമപഞ്ചായത്തുകളില്‍ അവധി ബാധകമായിരിക്കും. പോത്തന്‍കോട് ശ്രീ പണിമൂല ദേവീ ക്ഷേത്രത്തിലെ ദ്വിവത്സര മഹോത്സവത്തോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. എന്നാല്‍ മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു.
അതേസമയം, പഴയ കഴക്കൂട്ടം, ശ്രീകാര്യം ഭാഗമായിരുന്നതും, ഇപ്പോൾ തിരുവനന്തപുരം നഗരസഭയുടെ ഭാഗമായിട്ടുള്ളതുമായ പ്രദേശത്തെയും അവധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീ ഭദ്രാദേവിയും ശ്രീ ദുർഗ്ഗാദേവിയും ഒരുമിച്ച് കുടികൊള്ളുന്ന തെക്കൻ കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ പണിമൂല ദേവീ ക്ഷേത്രം. ആദികാലത്ത് വിശാല ഭൂപ്രദേശമായിരുന്ന ഇവിടെ മുടിപ്പുരയും മുല്ലപ്പന്തലും കെട്ടി അതിൽ ദേവിയെ കുടിയിരുത്തിയാണ് ആരാധിച്ചിരുന്നത്.
1980-ൽ ഇന്ന് കാണുന്ന രീതിയിലുള്ള ക്ഷേത്രം പണിഞ്ഞ് ദേവതകളെ പ്രതിഷ്ഠിച്ചു. പ്രശസ്ത താന്ത്രികാചാര്യനായിരുന്ന ബ്രഹ്മശ്രീ താഴമൺ മഠം കണ്ഠരര് ശങ്കരര് ആണ് അന്ന് പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചത്.ശ്രീ ഭദ്രാദേവിക്കും ശ്രീ ദുർഗ്ഗാദേവിയ്ക്കും തുല്യപ്രാധാന്യമാണ് ഈ ക്ഷേത്രത്തിൽ നല്‍കുന്നത്.
അതേസമയം, മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനോടനുബന്ധിച്ച് മലയിൻകീഴ്, വിളവൂർക്കൽ, മാറനല്ലൂർ, വിളപ്പിൽ ഗ്രാമപ്പഞ്ചായത്തുകളിൽ ഏപ്രിൽ നാലിന് പ്രാദേശിക അവധിയായിരിക്കും. ഇവിടങ്ങളിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ജെറോമിക് ജോർജ് പ്രാദേശിക അവധി അനുവദിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക