കോഴിക്കോട്: കോഴിക്കോട് നൊച്ചാട് അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്മാന്റെ ഭാര്യയെ അറസ്റ്റ് ചെയ്തു. മുജീബിന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് പേരാമ്പ്ര പൊലീസ് റൗഫീനയെ അറസ്റ്റ് ചെയ്തത്. അനുവിന്റെ കൊലപാതകത്തെക്കുറിച്ച് റൗഫീനയ്ക്ക് അറിയാമായിരുന്നു എന്നാണ് പൊലീസ് നിഗമനം.
റൗഫീനയെ ഏല്‍പ്പിച്ചിരുന്ന മോഷണ സ്വര്‍ണം വിറ്റ പണം പൊലീസ് കണ്ടെത്തി. റിമാന്‍ഡിലുളള മുജീബ് റഹ്മാനെ വിശദമായി പോലീസ് ചോദ്യം ചെയതതിലൂടെയാണ് കേസില്‍ റൗഫീനയുടെ പങ്ക് തെളിഞ്ഞത്. ഇതോടെ കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തുകയായിരുന്നു.
അനുവിനെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ സ്വര്‍ണം വിറ്റ് 1,43000 രൂപയാണ് മുജീബ് വാങ്ങിയത്. ആദ്യം ചോദ്യം ചെയ്യലില്‍ സ്വര്‍ണം വിറ്റ പണം ചീട്ടുകളിക്കുവേണ്ടി ചെലവാക്കി എന്നാണ് പൊലീസിനോട് മുജീബ് പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണ്ണം വിറ്റ പണം ഭാര്യ റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തുന്നത്.
ഈ പണം ഏത് തരത്തിൽ കിട്ടി എന്ന കാര്യവും ഭാര്യയോട് ഇയാള്‍ വെളിപ്പെടുത്തി. പണം ഉപയോഗിച്ച് കാര്‍ വാങ്ങിക്കാനും ദമ്പതികൾ ശ്രമിച്ചു. കഴിഞ്ഞ 16ന് മുജീബ് അറസ്റ്റിലായതോടെ ഇവരുടെ കണക്കൂ കൂട്ടലുകള്‍ പാളി. പൊലീസ് എത്തുമെന്ന് വ്യക്തമായതോടെ പണം റൗഫീന കൂട്ടുകാരിയുടെ പക്കല്‍ കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക