കോട്ടയം: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയിരുന്ന അമ്മ പതിനെട്ട് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. പൊന്‍കുന്നത്താണ് സംഭവം. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പിൽ വീട്ടിൽ കുഞ്ഞുമോൾ എന്ന് പേരുള്ള ഓമനയെയാണ് പൊന്‍കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
ഓമനയ്ക്ക് അമ്പത്തിയേഴ് വയസുണ്ട്. 2004ലാണ് ഓമന തന്റെ നവജാത ശിശുവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ ഉപേക്ഷിക്കുന്നത്.
കേസില്‍ അറസ്റ്റിലായ ഓമന, ജാമ്യത്തില്‍ ഇറങ്ങിയ ശേഷം മുങ്ങി. ഇവര്‍ പിന്നീട് 18 വർഷത്തോളമായി തമിഴ്നാട്ടിലെ തിരുപ്പതിയിലും മറ്റുമായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.
വിവിധ കേസുകളിൽ കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ് വരുന്ന ആളുകളെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച തിരച്ചിലിലാണ് ഓമന പോലീസിന്റെ പിടിയിലാകുന്നത്. 18 വര്‍ഷം പോലീസിന്റെ കണ്ണിൽപ്പെടാതെ നിരവധി സ്ഥലങ്ങളിലായി ഇവർ കഴിയുകയായിരിന്നു. അറസ്റ്റിന് ശേഷം തുടർനടപടികൾ പോലീസ് സ്വീകരിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക