പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 31 വയസ്സായിരുന്നു.
പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായതിന് പിന്നാലെ അപസ്മാരം ഉണ്ടായ നീതുവിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലർച്ചെ അവിടെ വച്ചാണ് മരണം സംഭവിച്ചത്.
പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് പോട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നീതുവിന് ശസ്ത്രക്രിയയ്ക്ക് മുൻപ് നൽകിയ അനസ്തേഷ്യയിലെ അപാകതയാണ് മരണത്തിന് കാരണമാക്കിയത് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പ്രസവം നിർത്തൽ ശസ്ത്രക്രിയ നടത്തിയ പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ആരോഗ്യനില വഷളായ നീതുവിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെവച്ച് മരണം സംഭവിക്കുകയും ആയിരുന്നു.
സംഭവത്തെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് ചികിത്സ പിഴവ് നടന്നിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക