അൻ്റാർട്ടിക്കയിൽ ഫ്രാൻസിനോളം വലിപ്പമുള്ള വലിയ മഞ്ഞുപാളികൾ ദിവസേന സെന്റി മീറ്ററുകളോളം തെന്നി നീങ്ങുന്നതായി പഠനങ്ങൾ. ഇത് മഞ്ഞുവീഴ്ചയെക്കുറിച്ചുള്ള സംശയങ്ങൾ ഉയർത്തുന്നതായി വിദഗ്ധർ പറയുന്നു. അൻ്റാർട്ടിക് മഞ്ഞുപാളികളുടെ ചലനങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമാക്കുന്നതാണ് പുതിയ പഠനം. ഏകദേശം ഫ്രാൻസിന്റെ വലിപ്പമുള്ള കൂറ്റൻ റോസ് ഐസ് ഷെൽഫ് (മീറ്ററുകൾ കട്ടിയുള്ള മഞ്ഞുപാളികൾ) ഓരോ ദിവസവും ഒന്നോ രണ്ടോ തവണ അനവധി സെൻ്റീമീറ്ററുകൾ മുന്നിലേക് നീങ്ങുന്നതായാണ് ഗവേഷണ സംഘം കണ്ടെത്തിയത്.
വേഗതയിൽ ഒഴുകുന്ന ഹിമ നദിയായ വില്ലൻസ് ഐസ് സ്ട്രീം ആണ് ഈ പ്രതിഭാസത്തിനു കാരണമെന്നാണ് നിഗമനം. ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സിലാണ് ഗവേഷണത്തെ കുറിച്ച് വിപുലീകരിച്ചു പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മഞ്ഞുപാളിയുടെ ചലനം താപവ്യതിയാനവുമായി നേരെ ബന്ധമില്ലെങ്കിലും ഹിമാനികളുടെ ഒഴുക്കിന്റെ വേഗം കുറയ്ക്കുകയും അത് ദുർബലമാവുകയും,മാത്രമല്ല വിഘടിക്കാനുള്ള കാരണമാകുകയും ചെയ്യും. ഇത് മഞ്ഞുരുകുന്നതിന്റെ അളവ് വർധിപ്പിക്കുമെന്നും സമുദ്രനിരപ്പ് ഉയരുന്നതും ത്വരിതപ്പെടുത്തുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ശാസ്ത്രജ്ഞർ ഇപ്പോഴുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ആശങ്കകൾ നില നിൽക്കുന്ന ഈ സാഹചര്യത്തിൽ അൻ്റാർട്ടിക്കയിലെ മഞ്ഞുപാളികളുടെ മാറ്റത്തിൽ തുടർചയായ ഗവേഷണത്തിന്റെ ആവശ്യവും ഈ പഠനം മുന്നോട്ട് വെക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക