കുട്ടികളെ വെയിലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ തനിച്ചിരുത്തി കടകളിലേക്കോ മറ്റാവശ്യങ്ങള്‍ക്കോ പോകാൻ പാടില്ല എന്ന് മുന്നറിയിപ്പ്.സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്, വാഹനത്തിനകത്തെ ഉയര്‍ന്ന ചൂട് കുട്ടികളില്‍ നിര്‍ജലീകരണത്തിനും അസ്വസ്ഥതയ്ക്കും കാരണമായേക്കാമെന്നാണ്.ശീതീകരണ സംവിധാനമുള്ള വാഹനങ്ങളാണ് വെയിലത്ത് നിര്‍ത്തിയിടുന്നത് എങ്കിലും,കുട്ടികളെ വളരെ കുറച്ചുനേരം മാത്രമേ അകത്തിരുത്തി പോകാൻ പാടുള്ളു.
വാഹനത്തിലെ ശീതീകരണ സംവിധാനം ഈ സമയം പ്രവര്‍ത്തിക്കുന്നു എന്ന് വാഹന ഉടമകള്‍ ഉറപ്പാക്കണമെന്നും അധികൃതര്‍ പറഞ്ഞു. അവധിക്കാലമാണെങ്കിലും ക്ലാസുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ, കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ ഇരുത്തിപ്പോകരുതെന്നും അതോറിറ്റി നിര്‍ദേശിക്കുന്നു.
11-നും ഉച്ചയ്ക്ക് മൂന്നിനും ഇടയില്‍ കുട്ടികള്‍ക്ക് നേരിട്ട് ചൂടേല്‍ക്കുന്നില്ലെന്ന്, കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂള്‍ അധികൃതര്‍ ഉറപ്പു വരുത്തണം. കര്‍ഷകര്‍ ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.ജനങ്ങള്‍ സ്വയം ജാഗ്രത പുലർത്തണം എന്ന നിലയ്ക്കാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക