കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ബസുകളില്‍ വെയിലില്‍നിന്നു രക്ഷനേടാന്‍ കര്ട്ടന് ഘടിപ്പിച്ചുതുടങ്ങി. 75 ബസുകളിലാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുക. 151 സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റുകളാണുള്ളത്.ഉടന്‍ ശേഷിക്കുന്നവയിലും കര്‍ട്ടനിടാനാണ് തീരുമാനം.
കര്ട്ടന് പിടിപ്പിക്കുന്നതിനുള്ള ജോലികള്‍ പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പില്‍ ആരംഭിച്ചു. പച്ച, നീല, മഞ്ഞ നിറങ്ങളിലുള്ള തുണികളാണ് ഉപയോഗിക്കുന്നത്.ബസുകളുടെ വശങ്ങളില് വലിയ ചില്ലുകളായതിനാല്‍ പകല്‍സമയങ്ങളില്‍ ശക്തമായ വെയിലേറ്റ് യാത്രക്കാര്‍ക്ക് നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് ഈ തീരുമാനം.
ഒരു ബസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കര്ട്ടന് ഇട്ടിരുന്നു. ഇതു വ്യാപിപ്പിക്കുന്നത് അത് വിജയകരമാണെന്നു കണ്ടതിനെത്തുടര്‍ന്നാണ്.ബസുകളുടെ വശങ്ങളില് ഷട്ടര്‍ ഉപയോഗിക്കുന്നതിനു പുതിയ ബസ് ബോഡി കോഡ് പ്രകാരം വിലക്കുണ്ട്.പുതിയ ബസുകളെല്ലാം അതിനാല്‍ ഗ്ലാസ് ഘടിപ്പിച്ചാണ് വരുന്നത്.കര്‍ട്ടനിട്ടാണ് സ്വകാര്യ ബസുകാര് ഇതിനു പരിഹാരം കാണുന്നത്. കെ.എസ്.ആര്.ടി.സി.യും ഇതേ രീതിയാണ് അവലംബിക്കുന്നത്.
രണ്ടാഴ്ച മുമ്പാണ് കടുത്ത വെയിലും ചൂടും കണക്കിലെടുത്ത് കെ.എസ്.ആര്.ടി. സ്വിഫ്റ്റ് ബസുകളില്‍ കര്ട്ടന് ഇടാന്‍ തീരുമാനിക്കുന്നത്.യാത്രക്കാരുടെ പരാതിയും അസഹ്യമായ ചൂടിനെക്കുറിച്ച് ഉയര്‍ന്നിരുന്നു. സ്വിഫ്റ്റ് ബസുകളില്‍ മുന്നിലേക്കും പിന്നിലേക്കും നീക്കാവുന്ന ചില്ലുകളാണുള്ളത്.ഇവയിലൂടെ പകല്‍സമയത്ത് ശക്തമായ വെയിലാണ് ബസിനുള്ളിലേക്ക് വീഴുന്നത്. സ്വിഫ്റ്റ് ബസുകളില്‍ ഇതുകാരണം യാത്രചെയ്യാന്‍ പലരും വിമുഖത കാട്ടിയ സാഹചര്യത്തിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക