കൊല്ലം: പതിനാലുകാരനായ മകനെ കത്തിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മ ജയമോളുടെ മൊഴി വ്യാജമെന്ന നിഗമനത്തിൽ പോലീസ്. കൊല്ലം കുണ്ടറയിലാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. താൻ തന്നെയാണ് കൊല നടത്തിയതെന്ന് അമ്മ ജയമോൾ മൊഴി നൽകിയിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന നിഗമനത്തിലേക്കാണ് അന്വേഷണ സംഘം എത്തിയിരിക്കുന്നത്. നെടുമ്പന കുരീപ്പള്ളി സെബദിയിൽ ജോബ് ജി. ജോണിന്റെ മകന് ജിത്തു ജോബി (14)നെയാണ് വീട്ടുപുരയിടത്തിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പതിനാലു വയസുള്ള ജിത്തു പൂർണ ആരോഗ്യവാനായിരുന്നു. ഇങ്ങനെയുള്ള ജിത്തുവിനെ അമ്മ ജയമോൾക്ക് ഒറ്റക്ക് കീഴ്പ്പെടുത്താനാവില്ല.
തന്നെയുമല്ല, ജയമോൾ മാനസിക രോഗിയാണെന്ന വാദം പോലീസ് വിശ്വസിച്ചിട്ടുമില്ല. ജയമോളും മകനും തമ്മിൽ നല്ല സ്നേഹത്തിലായിരുന്നുവെന്ന് പൊലീസിനു വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജയമോൾ പരിഹസിച്ച കാരണത്താൽ കൊലപ്പെടുത്താൻ സാധ്യതയില്ല. അതേസമയം ജിത്തുവിനെ കൊലപ്പെടുത്തിയത് മറ്റാരോ ആണെന്നും ആളെ രക്ഷിക്കാൻ ജയമോൾ കളവ് പറയുകയാണെന്നുമുള്ള നിഗമനത്തിലാണ് പോലീസ്. ഇത് ആരെന്നു കണ്ടെത്താൻ ശ്രമം ഊർജിതമാക്കിയിരിക്കുകയാണ്.
വീട്ടിൽ നിന്ന് കുറയധികം ദുരത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത്രയും ദൂരത്തേക്ക് ജയമോൾക്ക് ഒറ്റയ്ക്ക് മൃതദേഹം എത്തിക്കാന്‍ സാധിക്കില്ല. എന്നാൽ മറ്റാരും ഇക്കാര്യത്തില്‍ പങ്കാളികല്ല എന്നാണ് ജയമോൾ പോലീസിനോട് ആവര്‍ത്തിക്കുന്നത്. ബുധനാഴ്ച വൈകിട്ടാണ് മുഖത്തലയിലെ വീടിനു സമീപത്തെ വാഴത്തോട്ടത്തില്‍ ജിത്തുവിന്റെ മൃതദേഹം കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക