ദക്ഷിണാഫ്രിക്കക്കെതിരെ ജോഹന്നാസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. പരമ്പരയിലെ ആദ്യ രണ്ട് മത്സരവും പരാജയപ്പെട്ട ഇന്ത്യ 63 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആശ്വാസജയം നേടിയത്. 241 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 177 റണ്‍സിന് എറിഞ്ഞിട്ടാണ് കോഹ്ലിപ്പട വിജയം പിടിച്ചെടുത്തത്.
അഞ്ചു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും രണ്ടും വിക്കറ്റ് വീതം നേടിയ ജസ്പ്രീത് ബുംറയും ഇഷാന്ത് ശര്‍മ്മയും ആഞ്ഞടിച്ചതോടെ നാലു ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് പൂജ്യം റണ്‍സെടുത്ത് പുറത്തായത്. ഇതില്‍ തന്നെ മൂന്നു താരങ്ങള്‍ നേരിട്ട ആദ്യപന്തില്‍ തന്നെ പുറത്തായി. ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും നേടി. ഫെബ്രുവരി ഒന്നിനാണ് ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക