പ്രായമായവരെ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ ക്രിമിനൽ കേസ് ചുമത്തുന്നതുൾപ്പെടെ കർശനനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. മക്കൾ ഉപേക്ഷിക്കുന്നതുകാരണം പ്രായമായവർ അനുഭവിക്കുന്ന ദുരിതങ്ങൾ സംബന്ധിച്ച് സാമൂഹികപ്രവർത്തകൻ ഇരിക്കൂർ സ്വദേശി ഫാറൂഖ് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് നടപടി. ഉപേക്ഷിക്കപ്പെടുന്നവരുടെ സംരക്ഷണത്തിനായി നിലവിലുള്ള നിയമങ്ങളുടെ ചുവടുപിടിച്ചുള്ള നടപടികൾക്കാണ് പൊലീസിന് അനുമതി നൽകിയിട്ടുള്ളത്.
മക്കളും ഉറ്റവരുമുണ്ടായിട്ടും പ്രായമായവരെ ഉപേക്ഷിക്കുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ നടപടികളുണ്ടാവാത്തതിനെ തുടർന്നാണ് പരാതിയുമായി പൊലീസ് മേധാവിയെ സമീപിച്ചതെന്ന് ഫാറൂഖ് പറഞ്ഞു. മക്കളും സംരക്ഷിക്കുന്നതിന് ആളുകളുമില്ലാത്തവരെയാണ് ഒാൾഡ് ഏജ് ഹോമുകളിൽ പ്രവേശിപ്പിക്കുക. സംസ്ഥാന വൃദ്ധസദനങ്ങളിൽ മക്കളും സ്വന്തക്കാരുമുള്ളവരുടെ എണ്ണം ഏറിവരുകയാണ്. സംസ്ഥാനത്ത് സർക്കാർ ഗ്രാൻറ് ലഭിക്കുന്ന സ്വകാര്യ സന്നദ്ധ സംഘടനകളുടെ കീഴിൽ പ്രവർത്തിക്കുന്ന 504 വൃദ്ധസദനങ്ങളിലായി 25,000ത്തോളം പ്രായമായവരാണ് സംരക്ഷിക്കപ്പെടുന്നത്.
എന്നാൽ ഇതിൽ പതിനായിരത്തിനടുത്ത് മക്കളും ബന്ധുക്കളുമുള്ളവരാണ്. പല കാരണങ്ങളാൽ മക്കൾ പ്രായമായവരെ തെരുവിൽ ഉപേക്ഷിക്കുകയാണ്. നേരിട്ട് വൃദ്ധസദനങ്ങളിലെത്തിക്കുേമ്പാൾ നിയമപരമായ തടസ്സങ്ങളുള്ളതിനാലാണ് ഉപേക്ഷിക്കുന്നത്.
ALSO READ: പങ്കാളി ലൈംഗിക കാര്യങ്ങളില്‍ പിന്നിലാണോ; ആവേശത്തിലാക്കാൻ 5 മാർഗങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക