മലപ്പുറം: തീയേറ്ററില്‍ സിനിമ കാണാനെത്തിയ പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. ചങ്ങരംകുളത്ത് തീയേറ്ററില്‍ ആയിരുന്നു ഏപ്രില്‍ 18 നു സംഭവം നടന്നത്. തീയേറ്ററിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പാലക്കാട് തൃത്താല സ്വദേശിയായ മൊയ്തീന്‍കുട്ടിയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്ന പോക്സോ നിയമപ്രകാരം കേസെടുത്തു.
കുട്ടിക്കൊപ്പം ഒരു സ്ത്രീയും ദൃശ്യങ്ങളിലുണ്ട്. ഈ സ്ത്രീ അമ്മയാണെന്നാണ് സൂചന. കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള സ്ത്രീക്ക് മനസ്സിലായിട്ടുണ്ട് എന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സ്ത്രീ പ്രതികരിക്കുന്നില്ല.
സ്ത്രീയുടെ സമീപത്തിരുന്ന കുട്ടിയെ മദ്ധ്യവയസ്കന് പീഡിപ്പിക്കുന്നത് കാമറയില്‍ കാണാം. തിയേറ്ററിലെ സിസിടിവിയിലാണ് സംഭവം പതിഞ്ഞത്. സ്ത്രീയും കുട്ടിയും തീയേറ്ററില്‍ എത്തിയ ശേഷമാണ് പ്രതി ബെന്‍സ് കാറിലെത്തിയത്.
ഏപ്രില്‍ 26ന് ദൃശ്യങ്ങള്‍ സഹിതം തീയേറ്റര്‍ ഉടമ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു. അവര്‍ പൊലീസിനെ സമീപിച്ചെങ്കിലും ആദ്യം കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് സംഭവം വിവാദമായതോടെ തിടുക്കത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
Also Read: കേരളം മുഴുവൻ ഇനി ഒറ്റനമ്പർ ആംബുലൻസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക