ഐപിഎല്ലിൽ ചെന്നൈക്കെതിരെ രാജസ്ഥാന് നാല് വിക്കറ്റ് ജയം. ജയത്തോടെ രാജസ്ഥാൻ പ്ലേഓഫ് സാധ്യത നിലനിർത്തി. 95 റൺസെടുത്ത് പുറത്താകാതെ നിന്ന ബട്ലറാണ് രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ചത്.
ഡ്വെയ്ൻ ബ്രാവോ എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 12 റൺസാണ് രാജസ്ഥാനു വേണ്ടിയിരുന്നത്. സ്ട്രൈക്ക് എടുത്ത ബട്ലർക്ക് ആദ്യ പന്തിൽ റണ്ണൊന്നും നേടാനായില്ല. എന്നാൽ നാലാം പന്തിൽ സിക്സടിച്ച ബട്ലർ അഞ്ചാം പന്തിൽ സിംഗിൾ നേടി. റണ്ണൗട്ട് ശ്രമം ഓവർത്രോയിൽ കലാശിച്ചതോടെ രണ്ടാം റൺസും മൽസരവും രാജസ്ഥാൻ വരുതിയിലാക്കി.
ചെന്നൈക്ക് മികച്ച ടച്ചിലായിരുന്ന അമ്പാട്ടി റായിഡുവിനെ മൂന്നാം ഓവറിൽ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഷെയ്ൻ വാട്സണും റെയ്നയും ഒന്നിച്ചതോടെ ചെന്നൈ സ്കോർ ബോർഡിൽ റണ്ണൊഴുക്കു തുടങ്ങി. എന്നാൽ 13–ാം ഓവറിനു ശേഷം രാജസ്ഥാൻ ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞതോടെ ചെന്നൈ 176 ൽ ഒതുങ്ങുകയായിരുന്നു.
Also Read: പി.ജി.പ്രവേശന പരീക്ഷ 19 ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക