ചലച്ചിത്ര നടൻ വിജയൻ പെരിങ്ങോട് (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പെരിങ്ങോട്ടെ വീട്ടിൽ പുലർച്ചെ 4. 30 നായിരുന്നു അന്ത്യം. സംസ്കാരം വീട്ടുവളപ്പിൽ നടത്തും.
ആദ്യകാലത്ത് പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി പ്രവർത്തിച്ച വിജയൻ പിന്നീട് 1983 ൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത അസ്ത്രം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്.
ശ്രീധരന്റെ ഒന്നാംതിരുമുറിവ്, മീശമാധവൻ, കിളിച്ചുണ്ടൻ മാമ്പഴം, പട്ടാളം, കഥാവശേഷൻ, അച്ചുവിന്റെ അമ്മ, ആന അലറോലോടലേറൽ, കിങ്ങിണി ലയർ, തൃശ്ശൂവപേരൂർ ക്ലിപ്തം, ഉട്ടോപ്യയിലെ രാജാവ്, ആനച്ചന്തം, സെല്ലുലോയ്ഡ് തുടങ്ങി നാല്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാട്, ലാൽജോസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
Also read: ഡിഫ്തീരിയ: മലപ്പുറത്ത് ഒരാള് മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക