ഫേസ്ബുക് വഴി ഉപയോക്താക്കളുടെ നഗ്നചിത്രങ്ങൾ പ്രചരിക്കുന്നത് തടയാൻ പുതിയ സുരക്ഷാസംവിധാനവുമായി ഫേസ്ബുക്. ഇതിനായി ഉപയോക്താക്കളുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയാണ് ഫേസ്ബുക്. സംഗതി ആദ്യം അമ്പരപ്പുളവാക്കിയെങ്കിലും കമ്പനി കാര്യമായി തന്നെയാണ് ഇത് ആവശ്യപ്പെട്ടിരിക്കുന്നത്.
തങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിക്കുമെന്ന് ഭയമുള്ളവർക്ക് അവരുടെ നഗ്നചിത്രങ്ങൾ ഫേസ്ബുക്കിന് കൈമാറാം. തുടർന്ന് ഫേസ്ബുക്, മെസ്സഞ്ചർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെ സമാനരീതിയിലുള്ള ചിത്രങ്ങൾ പ്രചരിക്കുന്നതും കൈമാറ്റം ചെയ്യപ്പെടുന്നതും തടയാനുളള മാർഗങ്ങൾ ഫേസ്ബുക് സജ്ജമാക്കും.
പരീക്ഷണാടിസ്ഥാനത്തിൽ ഓസ്ട്രേലിയ, കാനഡ, ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിലാണ് ഈ സംവിധാനം നടപ്പാക്കുക. ഫേസ്ബുക് സേഫ്റ്റി അതോറിറ്റിക്ക് പുറമെ അഭിഭാഷകർ, ഇത്തരം സംഭവങ്ങളെ അതിജീവിച്ചവർ, ഓസ്ട്രേലിയൻ സേഫ്റ്റി കമ്മീഷണർ, സൈബർ സിവിൽ റൈറ്റ് ഇനിശ്യേറ്റിവ്, അമേരിക്കയിലെ നാഷണൽ നെറ്റ്വർക്ക് ടു എൻഡ് ഡൊമസ്റ്റിക് വയലെന്സ്, ബ്രിട്ടനിലെ റിവഞ്ച് പോൺ ഹെല്പ്ലൈൻ, കാനഡയിലെ വൈ.ഡബ്ലിയു.സി.എ എന്നീ സംഘടനകളുമായി ചേർന്നാണ് ഫേസ്ബുക് ഈ സംവിധാനം ഒരുക്കുന്നത്.
ഈ സേവനം ആവശ്യമുളള ഉപയോക്താക്കൾ ഇതിൽ ഏതെങ്കിലും സംഘടനയുമായി ബന്ധപെട്ടു അപേക്ഷഫോം സമർപ്പിക്കണം. തുടർന്ന് തങ്ങളുടെ ചിത്രം അപ്ലോഡ് ചെയ്യുന്നതിനുള്ള ഒരു ഒൺടൈം സെക്യൂരിറ്റി ലിങ്ക് ഉപയോക്താക്കൾക്ക് ലഭിക്കും. ഇത് വഴി തങ്ങളുടെ ചിത്രങ്ങൾ അവർക്ക് അപ്ലോഡ് ചെയ്യാം. ഇത് സെർവറുകളിൽ സേവ് ചെയ്യപ്പെടില്ല. ഫിംഗർപ്രിന്റ്, ഹാഷ്ഡാറ്റ എന്നീ രൂപങ്ങളിലാകും ഇത് സൂക്ഷിക്കുക. ഇത് ഉപയോഗിച്ച് സമാനരീതിയിലുള്ള ചിത്രങ്ങൾ പ്രചരിക്കുന്നത് തടയും. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ ഇമെയിൽ വഴിയാകും ഉപയോക്താക്കളെ അറിയിക്കുക.
Also read: ദുൽഖർ സൽമാനെ പുകഴ്ത്തി ബോളിവുഡ് താരസുന്ദരി
പ്രതികരിക്കാൻ ഇവിടെ എഴുതുക