സിനിമയും പുസ്തകങ്ങളും യാത്രകളും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന നടിയാണ് പ്രയാഗ മാർട്ടിൻ. കഴിഞ്ഞ രണ്ടു വര്ഷത്തിനിടയില് പ്രയാഗ നായികയായത് ഒന്പത് മലയാള ചിത്രങ്ങളിലാണ്.
പ്രയാഗയുടെ റിലീസിനൊരുങ്ങുന്ന ‘ഒരു പഴയ ബോംബുകഥ’യെക്കുറിച്ചുള്ള വിശേഷങ്ങൾ
ഷാഫി സാറിനെപ്പോലെ ഒരു ഹിറ്റ്മേക്കർക്കൊപ്പം വർക്ക് ചെയ്യാനാവുന്നത് ഭാഗ്യമാണ്. ചിത്രം ജൂലായിൽ പ്രദർശനെത്തിനെത്തും. കട്ടപ്പനയിലെ ഋത്വിക് റോഷന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ ബിബിൻ ജോർജ് ആദ്യമായി നായകനാകുന്ന ചിത്രമാണ്. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമുണ്ട്. അദ്ദേഹം എനിക്ക് സ്വന്തം ജ്യേഷ്ഠനെപ്പോലെയാണ്. 2018-ലെ എന്റെ ആദ്യചിത്രംകൂടിയാണ് ഒരു പഴയ ബോംബ് കഥ.
തമിഴിൽ നിന്ന് തുടക്കം കുറിച്ച് മലയാളത്തിന്റെ താരമായി മാറിയ പ്രയാഗ
തുടക്കം മിഷ്കിന്റെ പിസാസ് എന്ന ഹൊറർ ചിത്രത്തിലൂടെയായിരുന്നു. എന്നാൽ പിന്നീട് മലയാളത്തിൽ നിന്ന് നല്ല കഥാപാത്രങ്ങൾ വന്നു. അതുകൊണ്ട് ഇവിടെത്തന്നെ ശ്രദ്ധിച്ചു. തമിഴ് ചെയ്യില്ല എന്നൊന്നുമില്ല. എന്നാൽ തമിഴും തെലുങ്കുമൊക്കെ ചെയ്യുമ്പോൾ കൂടുതൽ സമയം കൊടുക്കേണ്ടിവരും. ഇപ്പോൾ പഠനത്തിലാണ് ഫോക്കസ്.
സിനിമയ്ക്കൊപ്പംതന്നെ പഠനവും മുന്നോട്ടുപോകുന്നുണ്ട്. മാസ്റ്റേഴ്സ് പൂർത്തിയാക്കണം. ഇനി ഒരു വർഷം കൂടിയേയുള്ളൂ. റെഗുലറായാണ് പഠിക്കുന്നത്. ട്രാവൽ ആൻഡ് ടൂറിസത്തിലാണ് പി.ജി. ചെയ്യുന്നത്. അതുകൊണ്ടുതന്നെ യാത്രകൾ എന്നെ സംബന്ധിച്ച് പഠിക്കുന്ന വിഷയത്തിന്റെ പ്രാക്ടിക്കൽ കൂടിയാണ്. ആസ്വദിച്ചുപഠിക്കാൻ കഴിയുന്നുണ്ട്.
എനിക്ക് ഭയങ്കര ഇഷ്ടമാണ് സിനിമ. പക്ഷേ, അക്കാര്യമാണ് ഞാനിപ്പോൾ ഉഴപ്പി ചെയ്യുന്നത്. ഇപ്പോൾ പഠനത്തിനാണ് പ്രാധാന്യം. അതിനുശേഷം വേണം പൂർണമായും സിനിമയിൽ ഫോക്കസ് ചെയ്യാൻ.
യാത്രകളോടുള്ള ഇഷ്ട്ടം
യാത്രചെയ്യുന്നത് ഒരുപാടിഷ്ടമാണ്. എന്നെ സംബന്ധിച്ച്, പ്രത്യേകിച്ചും ഒരു അഭിനേതാവെന്ന നിലയിൽ യാത്രകൾ അനിവാര്യമാണ്. പുതിയ ആളുകൾ, കാഴ്ചകൾ, അനുഭവങ്ങൾ അങ്ങനെ ഓരോ യാത്രയും പഠിക്കാനുള്ള ഓരോ അവസരമാണ്. യാത്രകളിലൂടെ കിട്ടുന്ന അറിവ് മറ്റെവിടെനിന്നും കിട്ടില്ല. യാത്രയും വായനയുമാണ് എന്നെ റിലാക്സ്ഡായിരിക്കാൻ സഹായിക്കുന്നത്. അറിയാത്ത ഒരു നാട്, ആരും തിരിച്ചറിയാൻപോലുമില്ല. സിനിമയിലും പഠനത്തിലുമൊക്കെ യാത്ര ഒരുപാട് സഹായകമാണ്. എത്ര കണ്ടാലും തീരില്ല അവിടങ്ങളിലെ കാഴ്ചകൾ. യാത്രപോകുന്നിടത്തുനിന്ന് സോവനീറുകൾ വാങ്ങാറുണ്ട്. പോയ സ്ഥലങ്ങളുടെ ഓർമയ്ക്കുവേണ്ടി തൊട്ടറിയാൻ എന്തെങ്കിലും ഒന്ന്, അവിടെമാത്രം കിട്ടുന്നത്.
പ്രയാഗയുടെ ഡ്രീം ആക്ടർ
പത്തു സിനിമകൾ ഞാനിതുവരെ ചെയ്തു. അതും പത്തു നായകന്മാർക്കൊപ്പം. ദിലീപ്, ജയസൂര്യ തുടങ്ങി മുതിർന്ന താരങ്ങൾക്കൊപ്പവും ഉണ്ണി മുകുന്ദൻ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ തുടങ്ങി പുതിയ തലമുറയിൽപ്പെട്ടവർക്കൊപ്പവും സിനിമകൾ ചെയ്യാൻ പറ്റി. എല്ലാവരും വളരെ കംഫർട്ടബിളായി ജോലി ചെയ്യാൻ അവസരമൊരുക്കിത്തരുന്നവരാണ്. ഒരു ഡ്രീം ആക്ടറൊന്നും എന്റെ ലിസ്റ്റിലില്ല. എല്ലാവരുടെയും കൂടെ വർക്ക് ചെയ്യണം എന്നാണ് ആഗ്രഹം. അടുത്ത സിനിമ കുഞ്ചാക്കോ ബോബനൊപ്പമാണ്. പുതിയ സിനിമയെക്കുറിച്ചും
റിലീസിനൊരുങ്ങുന്ന സിനിമയേക്കുറിച്ചും അഭിനയ ജീവിതത്തെക്കുറിച്ചുമുള്ള വിശേഷങ്ങൾ ഒരു പ്രമുഖ മാധ്യമത്തിനോട് പങ്കുവെക്കേയാണ് താരം ഈ കാര്യങ്ങൾ പറഞ്ഞത്.
Also Read: പ്രശസ്ത സിനിമാട്ടോഗ്രാഫറും, സംവിധായകനും, നിർമാതാവും, നടനുമായ പി സുകുമാറുമായുള്ള അഭിമുഖം (വീഡിയോ)
പ്രതികരിക്കാൻ ഇവിടെ എഴുതുക