ലോകകപ്പില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് ഫ്രാന്‍സ് പരാജയപ്പെടുത്തി. എന്നാല്‍ കളിയിലുടനീളം ഫ്രാന്‍സിനെ വിറപ്പിച്ചുനിര്‍ത്താന്‍ പെറുവിനായി. തോല്‍വിയോടെ പെറു ലോകകപ്പില്‍ നിന്ന് പുറത്തായിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിനേക്കാള്‍ കളി മെച്ചപ്പെടുത്തി ഫ്രാന്‍സിന്റെ കുതിപ്പ് മുന്നോട്ട് തന്നെ.
38-ാം മിനുട്ടില്‍ ഫ്രാന്‍സിന്റെ എംബാപെയാണ് ടീമിന്റെ വിജയഗോള്‍ നേടിയത്. ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാകാന്‍ അദ്ദേഹത്തിന് സാധിച്ചു. വെറും 19 വയസുമാത്രമാണ് എംബാപെയുടെ പ്രായം. ഇതോടെ ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം വിജയം നേടി. ആറ് പോയന്റുകളോടെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനും ടീമിനായി.
കളിയിലുടനീളം പെറു പുറത്തെടുത്ത പോരാട്ടവീര്യം എടുത്തുപറയാതിരിക്കാനാവില്ല. നിരവധി തവണ ഫ്രഞ്ച് പ്രതിരോധനിരയെ വിറപ്പിച്ചുകൊണ്ട് ബോക്സിലേക്ക് പെറു ഇരമ്പിയെത്തിയെങ്കിലും ആ മുന്നേറ്റങ്ങളൊന്നും ഗോളാക്കി മാറ്റാന്‍ അവര്‍ക്കായില്ല. പെറു താരം അക്വീനോയുടെ തകര്‍പ്പനൊരു ഷോട്ട് പോസ്റ്റില്‍ത്തട്ടി പുറത്തു പോകുകയും ചെയ്തു.
ലോകകപ്പ് ;ഐസ്ലന്ഡ് താരങ്ങള്‍ക്ക് ലൈംഗിക ബന്ധത്തിന് പച്ചക്കൊടി
പ്രതികരിക്കാൻ ഇവിടെ എഴുതുക