ഇനി വിമാനത്താവളത്തിലെത്തിയാൽ ബസ് പിടിച്ചു വീട്ടിലേക്ക് പോവാം. എന്താണ് കാര്യമെന്നല്ലേ..! തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളിലെത്തുന്ന യാതക്കാർക്കായി അതാത് നഗരകേന്ദ്രങ്ങളിലേക്ക് എ.സി ബസ് സർവിസുമായി കെ.എസ്.ആർ.ടി.സി രംഗത്തെത്തുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ജൂലൈ മൂന്ന് മുതൽ വിമാനത്താവളങ്ങളിൽനിന്ന് ബസുകൾ ഓടിത്തുടങ്ങും. മൂന്നിടങ്ങളിൽനിന്ന് ഒരോ ബസുകൾവീതം ഒരു മാസത്തേക്കാണ് പരീക്ഷണയോട്ടം.
തിരുവനന്തപുരത്തുനിന്ന് തമ്പാനൂർ, കിഴക്കേകോട്ട എന്നിവിടങ്ങളിലേക്കും നെടുമ്പാശ്ശേരിയിൽനിന്ന് കൊച്ചിയിലേക്കും കരിപ്പൂരിൽനിന്ന് കോഴിക്കോടേക്കുമാണ് ബസുകളുടെ സർവിസ്. വിമാനങ്ങള്‍ എത്തുന്നതനുസരിച്ച് ബസുകളുടെ സമയം ക്രമീകരിക്കും. ഓൺലൈൻ ബുക്കിങ്ങും ഉണ്ടാവും. രാത്രിയും ബസുകൾ സർവിസ് നടത്തും. സമയകൃത്യതയാണ് സ്മാര്‍ട്ട് ബസിെൻറ പ്രത്യേകത. കൂടാതെ വൈകിയാൽ യാത്രക്കാരന് നഷ്ടപരിഹാരം നൽകും.
വിമാനത്താവളങ്ങളില്‍നിന്ന് യാത്രക്കാര്‍ ഇറങ്ങിവരുന്നതിന് സമീപത്തായി കെ.എസ്.ആര്.ടി.സിയുടെ സ്മാര്‍ട്ട് ബസ് ഉണ്ടാകും. ടാക്സികൾ യാത്രക്കാരെ കയറ്റുന്നതിനും മുമ്പാണ് ബസുകൾ പാർക്ക് ചെയ്യുക. ക്രമീകരണങ്ങൾക്കായി എയർപോർട്ടിൽ ഇൻസ്പെക്ടർമാരെ വിന്യസിക്കും. ഒരു മണിക്കൂര്‍ ഇടവേളയില്‍ സ്മാര്‍ട്ട് ബസുകളുണ്ടാകും. എ.സി ബസിെൻറ നിരക്കാണ് എയർപോർട്ട് ബസുകൾക്കും. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, നിരീക്ഷണ കാമറകള്‍ എന്നിവയും ബസുകളിൽ സജ്ജീകരിക്കും. ആഗസ്റ്റ് മൂന്ന് വരെയാണ് പരീക്ഷണയോട്ടം.
ഇന്‍ഡിഗോ വിമാനങ്ങളില്‍ അധിക ബാഗേജിന് ഇനി അധിക ചാര്‍ജ് നൽകണം
പ്രതികരിക്കാൻ ഇവിടെ എഴുതുക