ഉത്തർ പ്രദേശിൽ എട്ടാം ക്ലാസ് മാത്രം യോഗ്യതയുള്ള ആശുപത്രി ഉടമ ശസ്ത്രക്രിയ ചെയ്തതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഷാമിലിയിലുള്ള ആര്യൻ ആശുപത്രിയിലാണ് സംഭവം നടന്നത്. ഉടമയായ നർദേവ് സിങാണ് ശസ്ത്രക്രിയ നടത്തിയത്.
നഴ്സാണ് രോഗിക്ക് അനസ്തേഷ്യ നൽകിയത്. ശേഷം നർദേവ് സിങ് ശസ്ത്രക്രിയ നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ആശുപത്രി പൂട്ടി സീൽ ചെയ്തതായി ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. ദൃശ്യങ്ങളിലുള്ള കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ ആശുപത്രി അധികൃതർക്കെതിരെ നടപടിയെടുക്കുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഇതാദ്യമായല്ല ആര്യൻ ആശുപത്രിക്ക് നേരെ വിവാദമുണ്ടാകുന്നത്. ഇതിനു മുമ്പും മൂന്ന് തവണ ആശുപത്രി പൂട്ടി സീൽ ചെയ്തിരുന്നു. എന്നാൽ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ആശുപത്രി വീണ്ടും പ്രവർത്തനം ആരംഭിക്കുകയായിരുന്നു. കൂടാതെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 24 രോഗികളാണ് ഇവിടെ മരിച്ചത്.
അഭിമന്യൂവിനെ കൊന്നത് 15 അംഗ സംഘം; എഫ് ഐആര്‍ വിവരങ്ങള്‍ പുറത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക