വടക്കൻ തായ്ലൻഡിലെ ലുവാങ് ഗുഹാസമുച്ചയത്തിൽ കുടുങ്ങിയ 12 കുട്ടികളെയും കോച്ചിനെയും പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന മുൻ നാവികസേനാ ഉദ്യോഗസ്ഥൻ ഓക്സിജൻ കിട്ടാതെ ശ്വാസം മുട്ടി മരിച്ചു. മുങ്ങൽ വിദഗ്ദ്ധൻ സമൻ കുനാനാണ് മരിച്ചത്. ഗുഹയിൽ എയർ ടാങ്ക് സ്ഥാപിക്കുന്നതിനിടെ ഓക്സിജൻ കിട്ടാതായതോടെ സമൻ അബോധാവസ്ഥയിലാവുകയായിരുന്നു. പിന്നീട് ഇദ്ദേഹം മരണത്തിന് കീഴടങ്ങി.
ഗുഹയിൽ ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം കനത്ത മഴയ്ക്കുള്ള സാധ്യതകൾ രക്ഷാപ്രവർത്തനത്തെപ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കിയിലാണ് എല്ലാവരും. ഗുഹയിലെ ജലനിരപ്പ് കുറയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതുവരെ ജലനിരപ്പ് 40 ശതമാനത്തോളം കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. മഴപെയ്താൽ ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് ഇനിയുമുയരും. ശനിയാഴ്ചയ്ക്കു ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഏജൻസികളുടെ മുന്നറിയിപ്പ്.
യു പിയിൽ എട്ടാം ക്ലാസ് യോഗ്യതയുള്ള ആശുപത്രി ഉടമ ശസ്ത്രക്രിയ നടത്തി; ആശുപത്രി പൂട്ടി സീൽ വച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക