സ്ത്രീകൾക്കെതിരെ ചൂണ്ടുന്ന വിരലുകൾ അറുത്തെറിയുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ബലാത്സംഗ കേസുകളിലും സ്ത്രീപീഡന കേസുകളിലും ഉൾപ്പെടുന്ന പ്രതികളെ ഹരിയാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തില്ല. സ്ത്രീകൾക്കെതിരെ വിരൽ ചൂണ്ടിയാൽ അവ മുറിച്ചു കളയും, അതിനുള്ള നടപടികൾ സ്വീകരിക്കും; അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന വിവാദമായതോടെ അദ്ദേഹം തന്നെ വിശദീകരണവുമായി രംഗത്തെത്തി. കണ്ണിനു കണ്ണ് എന്ന നിയമം ആര്‍ക്കെതിരെയും പ്രയോഗിക്കാന്‍ തീരുമാനിച്ചിട്ടല്ലെന്നും കുറ്റക്കാര്‍ക്ക് തക്ക ശിക്ഷ നല്‍കുമെന്ന് അറിയിക്കാന്‍ മാത്രമാണ് പരാമര്‍ശം കൊണ്ട് ഉദ്ദേശിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികള്‍ കുറ്റവിമുക്തരായാല്‍ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഫലം അവര്‍ക്കും അനുവദിക്കുമെന്നും ഖട്ടര്‍ പറഞ്ഞു. ബലാത്സംഗത്തിന് ഇരയായവര്‍ക്ക് സര്‍ക്കാര്‍ നിയമിക്കുന്ന അഭിഭാഷകന് കൂടാതെ അഭിഭാഷകന് ആവശ്യമെങ്കില്‍ അതിനായി 22,000 രൂപ വരെ ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ നിരീക്ഷണ ക്യാമറകൾക്ക് വിലക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക