തിരുവനന്തപുരം: കലാലയങ്ങളിൽ വർഗീയതയുടെ വിത്ത് വിതക്കുന്ന പോപ്പുലർ ഫ്രണ്ടിനെ നിരധിക്കണമെന്നും പോപ്പുലർ ഫ്രണ്ട് നടത്തിയ എല്ലാ കൊലപാതകങ്ങളും കേന്ദ്ര ഏജൻസി അന്വേഷിക്കണം, സർവകലാശാലകളിൽ വി.സി-പി.വി.സി നിയമനം ഉടൻ നടപ്പിലാക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് എ.ബി.വി.പി ആലപ്പുഴ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിലും തിരുവനന്തപുരത്ത് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലും പോലീസ് അക്രമം അഴിച്ചു വിടുകയും എ.ബി.വി.പി ജില്ലാ സംസ്ഥാന നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്ത് അതി ക്രൂരമായി മർദിച്ചതിലും പ്രതിഷേധിച്ച് നാളെ (19/07/2018) സംസ്ഥാന വ്യാപകമായി എ.ബി.വി.പി പഠിപ്പ് മുടക്കും.
അതോടൊപ്പം താനെ പൊലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് നാളെ ജില്ലാ കേന്ദ്രങ്ങളിലേക്ക് എബിവിപി മാര്‍ച്ച് നടത്തും.
എ.ബി.വി.പി മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക