പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ നയിക്കുന്ന തെഹ്രീകെ ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തെരെഞ്ഞെടുപ്പിൽ നവാസ് ഷെരീഫിന്റെ പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
തെഹ്രീകെ ഇന്‍സാഫിന് 112 സീറ്റുകളാണ് ലഭിച്ചത്. നവാസ് ഷെരീഫിന്റെ സഹോദരന് നയിക്കുന്ന പാകിസ്താന് മുസ്ലിം ലീഗ്-നവാസിന് 64 ഉം മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി നയിക്കുന്ന പാകിസ്താന് പീപിള്‍സ് പാര്‍ട്ടിക്ക് 44 സീറ്റുകളിലും ലീഡുണ്ട്. ഇതോടെ ത്രിശങ്കുമന്ത്രിസഭയ്ക്കാണ് കളമൊരുങ്ങുന്നത്.
പൂർണ്ണമായ തെഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിട്ടില്ല. വോട്ടെണ്ണനായി പുതുയ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഇതിലുണ്ടായ സാങ്കേതിക തകരാറുകളാണ് ഫലം വൈകാൻ കാരണം.
‘രണ്ടാമൂഴം’ അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കും അഭിമന്യുവായി പ്രണവ് ലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക