ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിലപാടറിയിച്ച് ശബരിമല ഉപദേശകസമിതി അധ്യക്ഷൻ ടി കെ എ നായർ. വ്രതത്തിന്റെ പേരില്‍ സ്ത്രീകളെ ഒഴിവാക്കുന്നത് കടുത്ത വിവേചനമാണ്. ഭക്തരില്‍ 90ശതമാനം 41 ദിവസത്തെ വ്രതമെടുക്കാതെയാണ് ശബരിമലയില്‍ ദർശനത്തിനെത്തുന്നത്; അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് പഴക്കമുള്ള ആചാരമല്ലെന്നു പറഞ്ഞ ടി.കെ.എ നായര്‍ 1940കളില്‍ സ്ത്രീകള്‍ ശബരിമലയില്‍ തീര്‍ഥാടനം നടത്തിയിട്ടുണ്ടെന്നും ഇത് തനിക്ക് വ്യക്തിപരമായി അറിയാമെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക