തമിഴ് നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ സംസ്കാര ചടങ്ങുകൾക്കിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം നാലായി. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേരാണ് മരണമടഞ്ഞത്.
ബുധനാഴ്ച ഉച്ചയ്ക്ക് രാജാജി ഹാളിന് മുന്നില്‍ നിന്ന് പൊലീസിനെ പിന്‍വലിച്ചതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ വന്‍തോതില്‍ ഹാളിലേക്ക് തള്ളിക്കയറിയത് സ്ഥിതി വഷളാക്കി. തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ക്കാണ് ഇന്നലെ ജീവന് നഷ്ടപ്പെട്ടത്. തുടര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നിലവില്‍ ചികിത്സയിലുള്ള 22 പേരില്‍ 2 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരിച്ചവരില്‍ ഒരാളെ തിരിച്ചറിയാനുണ്ട്. ചെന്നൈയിലെ മറീനാ ബീച്ചിലാണ് കരുണാനിധിയുടെ ദൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക