ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും നാശം വിതച്ച അടിമാലിയില്‍ ഭീതിയൊഴിയുന്നില്ല. മലയോര മേഖലകളില്‍ വ്യാപകമായി ഭൂമി വിണ്ടുകീറുകയാണ്. മഴ മാറിയിട്ടും വീടും പുരയിടവും നശിച്ചു കൊണ്ടിരിക്കുകയാണ്.
എത്രയും വേഗം പരിശോധനങ്ങളും പഠനങ്ങളും വേഗം പൂര്‍ത്തിയാക്കി പരിഹാരം കാരണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.കൃഷി ഉപജീവനമാർഗമായുള്ള അടിമാലിയിൽ ഏഴ് ഏക്കറോളം ഭൂമി നഷ്ടമായി.
കൂടാതെ രൂക്ഷമായ കുടിവെള്ള ക്ഷാമവും പ്രദേശത്തെ ജനങ്ങൾക്ക് വിനയാകുന്നു. ഭൂമിക്കടിയിലൂടെയുള്ള മണ്ണൊലിപ്പ് പ്രതിഭാസമാണ് ഇവിടെ കാണുന്നതെന്നാണ് വിദഗ്ദ്ധരുടെ പ്രാഥമിക പഠനം തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക