മലയാളത്തിലെ യുവ സൂപ്പർ താരങ്ങളുടെ അമ്മയായ മല്ലിക സുകുമാരൻ സൂപ്പർ സ്റ്റാറുകളുടെ വിശേഷങ്ങൾ ഓർത്തെടുക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക മമ്മൂട്ടിയെയും മോഹൻലാലിനെയും പറ്റി തുറന്നു പറഞ്ഞത്.
“എട്ടോ ഒന്‍പതോ വയസ്സുള്ളപ്പോള്‍ മുതല്‍ ലാലു ഞങ്ങളുടെ വീട്ടില്‍ വരുമായിരുന്നു. എന്റെ അച്ഛനും ലാലുവിന്റെ അച്ഛന് വിശ്വനാഥന് സാറും അടുത്ത സുഹൃത്തുക്കളായിരുന്നു. ലാലുവിന്റെ ചേട്ടനും ഞാനും ഒരുമിച്ച് പഠിച്ചവരാണ്. വീട്ടിലെ ഇളയകുട്ടിയായിരുന്ന എനിക്കായിരുന്നു ലാലുവിന്റെ ചുമതല. ചെറുപ്പത്തില്‍ ഭയങ്കര കുസൃതിയായിരുന്നു ലാലു. കണ്ണുതെറ്റിയാല്‍ മരത്തിലും ടെറസിലുമൊക്കെ വലിഞ്ഞു കയറും. ; കുഞ്ഞു മോഹൻലാലിനെ കുറിച്ച് മല്ലിക ഓർക്കുന്നു.
മോഹൻലാലിൻറെ കുസൃതിയെക്കുറിച്ച് പറഞ്ഞ മല്ലിക പക്ഷെ മമ്മൂട്ടിയുടെ വ്യക്തിമാഹാത്മ്യത്തെ പറ്റിയാണ് പറഞ്ഞത്. സംഘടനയ്ക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോഴും താരങ്ങളെ കഴിവതും ഒരുമിച്ച് നിര്‍ത്തുന്നതില്‍ മമ്മൂട്ടി വലിയ പങ്കുവഹിച്ചിട്ടുണ്ട്. പൃഥ്വിരാജിനെതിരെ പലയിടത്തുനിന്നും അനാവശ്യ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉണ്ടായപ്പോള്‍ അതില്‍ ഇടപെട്ട് അത് പരിഹരിക്കേണ്ട വിധം ഇങ്ങനെയാണ് എന്ന് പറയാന്‍ മുന്‍കൈയെടുത്തത് മമ്മൂട്ടിയാണെന്നു മല്ലിക പറയുന്നു.
മമ്മൂട്ടി എന്ന വ്യക്തിയുടെ ലാളിത്യത്തെ തെളിയിക്കുന്ന ഒരു സംഭവവും മല്ലിക ഓർത്തെടുത്തു. “പടയണി എന്നൊരു ചിത്രം സുകുവേട്ടന് നിര്‍മിച്ചിരുന്നു. അതില്‍ മമ്മൂട്ടിയും മോഹന്ലാലുമൊക്കെയുണ്ട്. മമ്മൂട്ടിയുടെ ഡേറ്റ് ഉറപ്പിക്കാനായി സുകുവേട്ടന് എറണാകുളത്തിന് പോകാന്‍ ഒരുങ്ങി. മമ്മൂട്ടിയെ വിളിച്ചു. അദ്ദേഹം അന്നേ സൂപ്പര്‍ സ്റ്റാറാണ്. എന്നിട്ടും മമ്മൂട്ടി അവസാനം സുകുവേട്ടനെ ഇങ്ങോട്ട് വന്നു കണ്ടു. തന്നേക്കാള്‍ മുതിര്‍ന്ന നടനും നിര്‍മാതാവുമായ സുകുവേട്ടനെ അങ്ങോട്ട് ചെന്നുകാണാന്‍ കാണിച്ച ആ സ്നേഹം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. സുകുവേട്ടന് പറഞ്ഞു കേട്ടിട്ടുണ്ട്. പലപ്പോഴും പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവമായിരുന്നു മമ്മൂട്ടിക്ക്. പലപ്പോഴും ന്യായമായ കാര്യത്തിനായിരിക്കും. പക്ഷേ അത് കഴിഞ്ഞാല്‍ പുള്ളി പോയി കൂളായിട്ട് ഇടപെടും. ഒന്നും മനസ്സില്‍ വച്ച് സംസാരിക്കാറില്ല. മമ്മൂട്ടി ഒരു പ്രകടനപ്രിയന്‍ അല്ല. ആരെയും സുഖിപ്പിച്ചു സംസാരിക്കാറില്ല. മമ്മൂട്ടി മമ്മൂട്ടിയാണ്,” ; മല്ലിക സുകുമാരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക