ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിപ്ലവാത്മകമായ വിധി വന്നതിനു പിന്നാലെ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്ത് വന്നിരുന്നു. ഇതിനിടയിൽ പ്രചരിച്ച മറ്റൊരു വാർത്തയാണ് സന്നിധാനത്ത് സ്ത്രീകൾ പ്രവേശിച്ചാൽ ഭഗവാന് ചാർത്താനുള്ള തിരുവാഭരണം വിട്ടുനൽകുകയില്ലെന്ന് പന്തളം രാജകുടുംബം അറിയിച്ചുവെന്നുള്ളത്. എന്നാൽ വാർത്തയോട് പ്രതികരിച്ച് രാജകുടുംബം ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
പ്രചരിച്ച വാർത്തകളിൽ യാതൊരു വിധ അടിസ്ഥാനവുമില്ലെന്നാണ് രാജകുടുംബം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, ശബരിമലയിലെ ആചാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സുപ്രീം കോടതി തയ്യാറായില്ലെന്നും ഭക്തജനങ്ങളില്‍ വനിതകളുടെ അഭിപ്രായം വോട്ടിട്ട് നോക്കിയാല്‍ പത്ത് ശതമാനം പോലും വിധിയെ അനുകൂലിക്കില്ലെന്നും കൊട്ടരം നിര്‍വാഹക സമിതിയംഗം പി.ജി ശശികുമാര്‍ പറഞ്ഞു. കൂടാതെ വിവിധ സംഘടനകളുടെ സഹകരണത്തോടെ ചൊവ്വാഴ്ച പന്തളം ക്ഷേത്തത്തിലേക്ക് നാമജപ ഘോഷയാത്ര സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. .
ഹൈന്ദവരുടെ കടക്കല്‍ കത്തി വെക്കുന്ന തരത്തിലുള്ള ഉത്തരവാണ് സുപ്രീംകോടതി നടത്തിയതെന്നും ആരെയോ തൃപ്തിപ്പെടുത്താനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്നും കൊട്ടാരം ഭാരവാഹികള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക