മത്സ്യബന്ധന മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കി സൗദി അറേബ്യ. ഓരോ മത്സ്യബന്ധന ബോട്ടിലും ഒരു സൗദി പൗരനെങ്കിലും ഉണ്ടായിരിക്കണമെന്നതാണ് പുതിയ വ്യവസ്ഥ. സൗദി പൗരന്മാർ ഇല്ലാതിരുന്ന ബോട്ടുകളെ ഞായറാഴ്ച കടലിലിറങ്ങാൻ സമ്മതിച്ചിരുന്നില്ല, ഇതേ തുടർന്ന് മലയാളികൾ ജോലി ചെയ്യുന്ന ബോട്ടുകളുൾപ്പടെ നിരവധി ബോട്ടുകൾ കടലിലിറങ്ങിയില്ല.
പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് മീന്‍പിടിത്ത ബോട്ടുകളിലെ സ്വദേശിവത്കരണം നടപ്പാക്കുന്നത്. രാജ്യത്തെ എല്ലാ ഫിഷിങ് ഹാര്‍ബറുകളിലും പരിശോധന നടത്തി.ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് സ്വദേശിവത്കരണം നടപ്പാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. .
സ്വദേശി പൗരന്മാരുടെ ഉടമസ്ഥതയില്‍ ചെറുതും വലുതുമായ മത്സ്യബന്ധന യാനങ്ങള്‍ ഉണ്ടെങ്കിലും ഇവയില്‍ ജോലി ചെയ്യുന്നവരിലേറെയും ഇന്ത്യ, ബംഗ്ലാദേശ്, യമന്‍ പൗരന്മാരാണ്. പത്ത് ശതമാനത്തില്‍ താഴെ സ്വദേശികള്‍ മാത്രമാണ് കടലില്‍ ജോലിക്കായി പോകുന്നത്. പുതുതലമുറയിലുള്ള സ്വദേശികള്‍ മീന്‍പിടിത്ത ജോലിയോട് താല്പര്യമില്ലാത്തവരുമാണ്. ജുബൈലില്‍ നിന്ന് മീന്‍പിടിക്കാന്‍ പോകുന്ന 40 ശതമാനം ബോട്ടുകളിലും മലയാളികളും തമിഴരുമാണ് ജോലി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക