അമ്മ ഭാരവാഹികളെ അവഹേളിച്ചു കൊണ്ട് വാർത്താസമ്മേളനം നടത്തിയ രേവതി, പാർവതി, പദ്മപ്രിയ എന്നീ നടികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അമ്മ സെക്രട്ടറി സിദ്ദിഖ്. ഇക്കാര്യം അടുത്ത ജനറൽ ബോഡി യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിദ്ദിഖിന്റെ വാക്കുകൾ
“അവര്‍ കൂടി അംഗങ്ങളായുള്ള സംഘടനയില്‍ ഇരുന്നുകൊണ്ട് ഭാരവാഹികള്‍ക്കെതിരെ പരസ്യമായി ആക്ഷേപം ഉന്നയിച്ചാല്‍ അവരെ വച്ചോണ്ട് ഇരിക്കാനാകുമോ? അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുക തന്നെ വേണം. രേവതി ഉന്നയിച്ചത് അത്തരമൊരു ആരോപണമാണ്. ആരെയെങ്കിലും തേജോവധം ചെയ്യാനാണ് രേവതിയുടെ ശ്രമമെങ്കില്‍ നടപടിയെടുക്കും.
അമ്മയില്‍ നിന്ന് രാജിവച്ചവരെ ഒരു കാരണവശാലും തിരച്ചെടുക്കില്ല. എന്ത് കാരണം പറഞ്ഞാണ് അവര്‍ രാജിവച്ചത്. രാജിവച്ചവര്‍ നിരുപാധികം മാപ്പു പറഞ്ഞാല്‍ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കും. മാധ്യമങ്ങളിലൂടെ ഭാരവാഹികള്‍ക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നത് ജൂണില്‍ ചേരുന്ന ജനറല്‍ ബോഡി തീരുമാനിക്കും.”
ദിലീപിന് ജോലി നിഷേധിക്കണമെന്നാണോ ഡബ്ള്യു സി സി പറയുന്നത്? സിദ്ദിഖ്
പ്രതികരിക്കാൻ ഇവിടെ എഴുതുക