തന്ത്രി നിയമോപദേശം തേടേണ്ടത് ബിജെപിയോടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്ത്രിക്ക് വിശ്വാസം ബിജെപി സംസ്ഥാന പ്രസിഡന്റിനെയാണ്. ശബരിമലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചവരെ തന്ത്രി വിശ്വസിക്കുന്നത് വിചിത്രമാണ്. താന്ത്രിക്ക് നിയമോപദേശം തേടാനുള്ള അവകാശമുണ്ട്. അത് പക്ഷെ ബിജെപിയോടല്ല, അതിനു ബന്ധപ്പെട്ട ആളുകൾ വേറെയുണ്ട്; മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിൽ അക്രമമ നടത്തിയത് ബിജെപി യാണെന്ന് ശ്രീധരൻ പിള്ള തുറന്നു പറഞ്ഞിരിക്കുകയാണ്. വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി തന്ത്രിയെയും രാജകുടുംബത്തെയും ക്ഷണിച്ചിരുന്നു. അവർ വരാത്തതിന് കാരണം ഇപ്പോഴാണ് മനസിലായത്; പിണറായി കൂട്ടിക്കിച്ചേർത്തു.
ശബരിമലയിൽ സംരക്ഷണമായൊരുക്കാൻ സർക്കാർ എന്ത് ചെയ്യാനും തയ്യാറാണ്. പ്രളയാനാന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ സർക്കാർ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത് ശബരിമലയ്ക്കാണ്. വിശ്വാസ സംരക്ഷണത്തിന് സര്‍ക്കാര്‍ മുന്‍തൂക്കം കൊടുക്കാറുണ്ട്. മതനിരപേക്ഷത എന്നാല്‍ വിശ്വാസമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അതനുസരിച്ച് ജീവിക്കാനുള്ള അവസരമൊരുക്കലാണ്; മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക