വോട്ട് ചെയ്തവരുടെ വിരല്‍ മുറിക്കുമെന്ന് മാവോയിസ്റ്റുകാരുടെ ഭീഷണി. ഇതേ തുടര്‍ന്ന് വിരലിലെ മഷി നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ദന്ദേവാദ ജില്ലയിലെ ജനങ്ങള്‍. ഛത്തീസ്ഘട്ടിലെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ഭീഷണിയുടെ വക്കിലാണ് ജനങ്ങള്‍. നവംബര്‍ 12 ന് ആയിരിന്നു ആദ്യഘട്ട തെരഞ്ഞെടുപ്പ്.
മാവോയിസ്റ് ഭീഷണി ഉണ്ടായിരുന്നതിനാൽ ഇന്ദ്രാവതി നദിക്കരികില്‍ സ്ഥാപിച്ചിരുന്ന ഏഴ് വോട്ടിംഗ് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചിരുന്നു. ഇത് വോട്ടര്‍മാരെ ഏറെ ബുദ്ധിമുട്ടിച്ചു.
ജനങ്ങള്‍ക്ക് ഭീഷണികൂടാതെ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നതായും പോലീസ് വ്യക്തമാക്കി. 72 നിയോജകമണ്ഡലങ്ങളിലെ വോട്ടെടുപ്പ് നവംബര്‍ 20 ന് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ 11നാണ് പ്രഖ്യാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക