ബാലവേല വിരുദ്ധ സന്ദേശമുയര്‍ത്തി ഒരുകൂട്ടം യുവാക്കള്‍ അണിയിച്ചൊരുക്കിയ ‘ഇവള് ആണോ’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.
- പരിഷ്കൃത സമൂഹമെന്ന് അവകാശപ്പെടുന്ന മലയാളികള്‍ക്ക് നാണക്കേടുളവാക്കുന്ന കാഴ്ചയാണ് ചുറ്റുപാടും നടക്കുന്ന ബാലവേലയും ബാലപീഡനങ്ങളും. ഇതിനെതിരെ നടക്കുന്ന ചില ബോധവല്‍ക്കരണ കാട്ടിക്കൂട്ടല് പരിപാടികള്‍ കൂടി ബാലപീഡനമായി മാറിയാലോ… അത്തരമൊരു കാഴ്ച പങ്കുവയ്ക്കുന്ന ഹ്രസ്വചിത്രമാണ് ‘ഇവള് ആണോ’.
- ബാലവേല വിരുദ്ധദിനമായി ആചരിക്കുന്ന ജൂണ്‍ 12ന് ഒരു സ്കൂളില്‍ നടക്കുന്ന ബോധവത്കരണ പരിപാടിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
- മാനേജുമെന്റില്‍ നിന്നു ലഭ്യമാകാവുന്ന അവാര്‍ഡ് മുന്നില്‍ക്കണ്ട് മത്സര ബുദ്ധിയോടെ ഒരധ്യാപിക ചെറു വിദ്യാര്‍ത്ഥികളെ അണിനിരത്തി കാട്ടിക്കൂട്ടുന്ന പ്രവൃത്തികളും അനന്തര ഫലമായ വിനയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഏഴു മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം ചങ്ക്സ് മീഡിയയുടെ ബാനറില്‍ ശിബി പോട്ടോരാണ് സംവിധാനം ചെയ്തിരിക്കുന്നത്. ശിബി പോട്ടോര്‍ തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, കളര്‍ കറക്ഷന് എന്നിവ നിര്‍വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക