ശബരിമല ദർശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന രേഷ്മ നിഷാന്ത് തീരുമാനം മാറ്റി. കഴിഞ്ഞ മാസം മാലയിട്ട ഇവർ ശബരിമലയ്ക്ക് പോകാനിരിക്കെയാണ് തീരുമാനം മാറ്റിയത്. ശനിയാഴ്ച വൈകുന്നേരം 4.30നുള്ള ട്രെയിനില്‍ കണ്ണൂരില്‍നിന്ന് യാത്രതിരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇവർക്ക് പോലീസ് സംരക്ഷണം നൽകുമെന്നും നേരത്തെ അറിയിച്ചു. എന്നാൽ ഇന്നലെ ഉച്ചയോടെ രേഷ്മയുടെ വീടിനു മുന്നിലെത്തി പ്രതിഷേധക്കാർ ബഹളം വച്ചതോടെ ബന്ധുക്കളുടെ നിർദ്ദേശം കൂടി കണക്കിലെടുത്ത് രേഷ്മ തീരുമാനം മാറ്റിയത്.
മണ്ഡലകാലത്ത് 41 ദിവസത്തെ വ്രതമെടുത്ത് ശബരിമല കയറുമെന്ന് ഫേസ്ബുക്കില്‍ കുറിച്ച രേഷ്മയ്ക്കുനേരേ കഴിഞ്ഞമാസം 15-ന് ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയും രേഷ്മയുടെ വീട്ടുപരിസരത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക