വാഴയില വാട്ടി പൊതിച്ചോറ് കെട്ടി സ്കൂളിലേക്ക് പോകുന്ന കാലം ഇനി ഓർമ്മയിൽ മാത്രം. ഇനി മുതൽ സ്കൂളുകളിലേക്ക് പൊതിച്ചോറ് കൊണ്ട് വരരുതെന്ന് നിർദ്ദേശിച്ച് പൊതു വിദ്യാഭാസ ഡയറക്ടർ. പകരം സ്റ്റീൽ ടിഫിൻ ബോക്സുകളിൽ ഭക്ഷണം കൊണ്ടുവരണമെന്നാണ് നിർദ്ദേശം.
സ്കൂൾ പരിപാടികളിലെ പൊതുവേദികളിൽ അതിഥികൾക്ക് ഭക്ഷണം വിളമ്പരുതെന്ന നിർദ്ദേശവുമുണ്ട്. സ്കൂളുകളില്‍ നടക്കുന്ന യോഗങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കാരി ബാഗുകള്‍, പേപ്പര്‍ കപ്പുകള്‍ എന്നിവ ഉപയോഗിക്കരുത്. പകരം സ്റ്റീല്‍/കുപ്പി ഗ്ലാസുകള്‍ ഉപയോഗിക്കണം. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ബൊക്കെ, പ്ലാസ്റ്റിക്/ഫ്ളെക്സ് ഉപയോഗിച്ചുള്ള ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണം.
സ്റ്റീല്‍ കുപ്പികളില്‍ കുടിവെള്ളം കൊണ്ടുവരാന്‍ കുട്ടികളെ പ്രേരിപ്പിക്കണം. സ്കൂള്‍ വളപ്പില്‍ പ്ലാസ്റ്റിക് കാരി ബാഗുകളോ പ്ലാസ്റ്റിക് കുപ്പികളോ കൊണ്ടുവരരുത്. ഉപയോഗിച്ച് വലിച്ചെറിയുന്ന പേനകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തണം. സ്കൂളില്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിക്കാനും സംസ്കരിക്കാനുമുള്ള സംവിധാനം വേണം. ശുചിമുറികളില്‍ ജലലഭ്യത ഉറപ്പാക്കണം. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്.
പല സ്കൂളുകളും ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നില്ലെന്ന് നിരീക്ഷിച്ചതിനെ തുടർന്നാണ് വിദ്യാഭാസ ഡയറക്ടറുടെ ഈ നിർദ്ദേശങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക