നൈജീരിയന്‍ സൈനികകേന്ദ്രത്തിലേക്ക് മുസ്ലിം തീവ്രവവാദ സംഘടനയായ ബോകോ ഹറാം നടത്തിയ ആക്രമണത്തില്‍ നൂറോളം പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 2015ല്‍ നിലവിലെ പ്രസിഡന്റ് മുഹമ്മദ് ബുഹാരി സ്ഥാനമേറ്റെടുത്തതിനു ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
അടുത്ത പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമേ ബാക്കി നില്‍ക്കേയാണ് ആക്രമണം. നൈജീരിയയിലെ വടക്കുകിഴക്കന്‍ പ്രദേശത്തെ ഗ്രാമമായ മിതീലിയിലാണ് ആക്രമണം നടന്നത്. ബോകോ ഹറാം ഭീകരരുടെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് പ്രദേശം.
കുട്ടികളുടെ വിദ്യാഭ്യാസത്തിലെ ‘പാശ്ചാത്യ മാതൃതകകള്‍’ ഇല്ലായ്മ ചെയ്യുന്നത് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബോകോ ഹറാം. സ്കൂളുകളില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും കൊലപ്പെടുത്തുന്നതുമെല്ലാം ഈ സംഘടനയുടെ രീതികളാണ്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള സംഘടന കൂടിയാണിത്.
അതേസമയം പ്രദേശത്ത് കഴിഞ്ഞ കുറേ മാസങ്ങളായി സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്. സംഘടനയുടെ നേൃത്വത്തിലുളള പ്രദേശത്താണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഇതുവരെ 70 ഒാളം സൈനികര്‍ ഭീകരാക്രമണത്തില്‍ െകാല്ലപ്പെട്ടതായി ആക്രമണത്തെ അതിജീവിച്ച സൈനികന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക