ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരിൽ സംസ്ഥാനത്ത് ഇന്നലെ നടന്ന ഹർത്താലിന്റെ പേരിൽ ആക്രമണം നടത്തിയവരിൽ അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. ഇവര്‍ നഷ്ടപരിഹാരം കെട്ടിവച്ചാല്‍ മാത്രമേ അറസ്റ്റിലായവര്‍ക്ക് ജാമ്യം കിട്ടുകയുള്ളൂ. കാരണം അറസ്റ്റിലായവരില്‍ നിന്നും ഹർത്താൽ ദിനത്തില്‍ ഇവര്‍ നശിപ്പിച്ച പൊതുമുതലിന്റെ നഷ്ടപരിഹാരത്തുക ഈടാക്കാനാണ് തീരുമാനം.
പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരമാണ് അറസ്റ്റിലായവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല പോലീസ് യോഗത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ കണക്ക് ശേഖരിക്കാനും തീരുമാനമായിട്ടുണ്ട്. ജില്ലാ തലത്തിലാകും ആക്രമികളുടെ പട്ടിക തയ്യാറാക്കുക. കൂടാതെ അക്രമികളുടെ ആല്‍ബം തയ്യാറാക്കാനും തീരുമാനമായിട്ടുണ്ട്. ഈ ആല്‍ബം ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറിയ ശേഷമാകും അറസ്റ്റ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക