ന്യൂഡല്‍ഹി: മുന്നാക്ക സംവരണ ബില്‍ രാജ്യസഭയില്‍ പാസാക്കി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വോട്ടിനിട്ട് തള്ളി. ഏഴിനെതിരെ 165 വോട്ടുകള്‍ക്കാണ് തള്ളിയത്. ബില്ലില്‍ രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ ചരിത്രപരമായ ഭരണഘടനാ ഭേദഗതി നിലവില്‍ വരും.
165 പേര് ബില്ലിനെ അനുകൂലിച്ചപ്പോള്‍ ഏഴുപേര്‍ എതിര്‍ത്തു. മുസ്ലിം ലീഗ്, ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി എന്നിവരാണ് ബില്ലിനെ എതിര്‍ത്തത്. അണ്ണാ ഡി.എം.കെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സ്വകാര്യമേഖലകളിലും സംവരണം വേണമെന്ന സി.പി.എം ഭേദഗതിയും തള്ളി.
ജാതി,മതം, ലിംഗം, ജനന സ്ഥലം തുടങ്ങിയ വിവേചനങ്ങള്‍ക്കെതിരായ ആര്‍ട്ടിക്കിള്‍ 15ലെ നാലാം ഉപവിഭാഗമായാണ് സാമൂഹ്യ, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ ഇല്ലാതാക്കാന്‍ സംരവണം നിര്‍ദ്ദേശിക്കുന്നത്. അഞ്ചാം ഉപവിഭാഗമായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനുള്ള വ്യവസ്ഥയാണ് പുതിയതായി വരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക