ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയുടെ മരണവാർത്തയറിഞ്ഞ് മഞ്ചേശ്വരത്ത് നിന്നും കണ്ണൂരിലെത്തിയ 21 കാരൻ കാമുകൻ അറിഞ്ഞത് ചതിയുടെ കഥ.
മൂന്നുമാസം മുൻപ് ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയത്തിലായതാണ് ഇരുവരും. എന്നാൽ പിന്നീട് വിളിച്ചപ്പോൾ യുവതിയുടെ വിവരമൊന്നും കിട്ടാതെ വന്നു. തുടർന്ന് കാമുകിയുടെ സുഹൃത്തിനെ വിളിച്ച് അന്വേഷിച്ചതിനെ തുടര്‍ന്ന് കാമുകി വാഹനാപകടത്തില്‍ മരിച്ചെന്നും കബറടക്കം കഴിഞ്ഞെന്നും അറിഞ്ഞു. പിന്നീട് പിന്നീട് കാമുകിയുടെ കുഴിമാടം കാണണമെന്നും അവിടെ പ്രാര്‍ത്ഥിക്കുമെന്നും ആഗ്രഹിച്ച് സുഹൃത്തുമായി എത്തുകയായിരുന്നു യുവാവ്. എന്നാൽ എത്ര തിരഞ്ഞിട്ടും കാമുകിയുടെ കബർ കണ്ടില്ല.ഓരോ വീടും കയറിയിറങ്ങി അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല. തുടർന്ന് രാത്രിയും അന്വേഷണം തുടർന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് കാമുകന് ചതിയുടെ ആഴം മനസിലായത്.
യുവാവിന്റെ കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ നമ്പറിൽ വിളിച്ച് പോലീസ് അന്വേഷിച്ചപ്പോൾ കാമുകിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് മനസിലായി. ന്നീടാണ് കാമുകി വഞ്ചിക്കുകയായിരുന്നെന്നും യുവാവിനെ ഒഴിവാക്കാന്‍ മനപ്പൂര്‍വം ഒരു കഥ മെനഞ്ഞടുക്കുകയാണെന്നും തിരിച്ചറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക