തിരുവനന്തപുരം: ആലത്തൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ പരാമര്‍ശത്തെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്ത്രീകളെ അവഹേളിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ല. വിജയരാഘവന് പറഞ്ഞത് പരിശോധിക്കും. അദ്ദേഹത്തിന് പിഴവു പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും യെച്ചൂരി പറഞ്ഞു.
വിജയരാഘവന്റെ പരാമര്‍ശം വേദനിപ്പിച്ചെന്നും നവോത്ഥാനം പറയുന്നവരില്‍ നിന്ന് ഇതു പ്രതീക്ഷിച്ചില്ലെന്നും രമ്യ പറയുകയും വിജയരാഘവനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. പൊന്നാനിയില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് വിജയരാഘവന്റെ വിവാദ പരാമര്‍ശമുണ്ടായത്.
വിജയരാഘവന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്നും ദുര്വ്യാഖ്യാനിച്ചതാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദം. താന്‍ മോശമായി ഒന്നും ഉദ്ദേശിച്ചില്ലെന്നും നടത്തിയത് രാഷ്ട്രീയ വിമര്ശനമാണെന്നുമായിരുന്നു വിജയരാഘവന്റെ വിശദീകരണം. കോണ്‍ഗ്രസ് ഘടകകക്ഷിയായ മുസ്ലീം ലീഗിന്റെ പിന്നാലെ പോകേണ്ടിവന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഗതികേടിനെ പറ്റിയാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക