കൊച്ചി: കല്ലട ബസിലെ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപണം. യാത്രക്കാരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ജീവനക്കാരുടെ തെളിവെടുപ്പ് അട്ടിമറിക്കാനും നീക്കമുണ്ടെന്നും ആരോപണം ഉണ്ട്. അന്വേഷണസംഘം തിരിച്ചറിയല്‍ പരേഡ് നടത്താന്‍ നിശ്ചയിച്ചതിനു മൂന്നുദിവസം മുൻപേ പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങി. കേസിന്റെ സാഹചര്യം കോടതിയെ അറിയിക്കാതിരിക്കാന്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ഒളിച്ചുകളി നടന്നുവെന്നാണ് വ്യക്തമാക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കല്ലട ബസിലാണ് ജീവനക്കാര്‍ യാത്രക്കാരെ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയത്. സംഭവത്തില്‍ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയിതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക