വയലിനിസ്റ്റും സംഗീതസംവിധായകനുമായിരുന്ന ബാലഭാസ്കറിന്റെ അപകട മരണത്തിൽ ദിനംപ്രതി ദുരൂഹതയേറി വരികയാണ്. അപകട സമയത്ത് കാർ ഓടിച്ചിരുന്നതായി കരുതപ്പെടുന്ന ഡ്രൈവർ അർജ്ജുൻ നാടുവിട്ടെന്നാണ് ഇപ്പോൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ ദൂരയാത്ര പോയത് സംശയാസ്പതമാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വാദം. നിലവിൽ അർജ്ജുൻ ആസാമിലാണെന്നാണ്റിപ്പോർട്ടുകൾ.
എന്തിന്റെ അടിസ്ഥാനത്തിലാണ് അർജ്ജുൻ സംസ്ഥാനം വിട്ടതെന്ന് അന്വേഷിക്കും. അർജ്ജുന്റെ മൊഴിമാറ്റം സംശയം ജനിപ്പിക്കുന്നതാണ്; ക്രൈം ബ്രാഞ്ച് അറിയിച്ചു. ബാലഭാസ്കറിന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇന്നലെ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലും ബാലഭാസ്ജറും കുടുംബവും താമസിച്ചിരുന്ന ഹോട്ടലിലും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക