ഗുജറാത്ത് തീരം തൊടാന്‍ വായു ചുഴലിക്കാറ്റ് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ മൂന്ന് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. തീര സംരക്ഷണ സേന, കരസേന, നാവിക സേന എന്നിവരുടെ വലിയ സംഘം രക്ഷാപ്രവര്‍ത്തനത്തിന് നിലയുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചുഴലിക്കാറ്റ് ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് വ്യോമ – തീവണ്ടി ഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഗുജറാത്തിലെ അഞ്ച് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്. അതേസമയം ചുഴലിക്കാറ്റിന് ശേഷം സംസ്ഥാനത്തെ ട്രെയിന്‍ – വിമാന സര്‍വീസുകള്‍ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും സുരക്ഷ ശക്തമാക്കിയതായും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക