പാട്ന: അതി ശക്തമായ ചൂടുകാറ്റില്‍ ബിഹാറിൽ 25 പേര് മരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ജില്ല മജിസ്ട്രേറ്റുമാര്‍ക്ക് അപകട സാഹചര്യത്തില്‍ പ്രതിരോധ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. നവാഡ,ഗയ, ഔറംഗബാദ് തുടങ്ങിയ പ്രദേശങ്ങളിലാണ് മരണം നടന്നത് .ചികിത്സ തേടിയ കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ സഹായധനം പ്രഖ്യാപിക്കുകയും ചെയ്തു.
മരണങ്ങള് ദൗര്‍ഭാഗ്യകരമാണെന്നും ചൂട് കുറയുന്നത് വരെ ആളുകള്‍ പരമാവധി വീടിന് പുറത്തിറങ്ങാതിരിക്കാന്‍ ശ്രമിക്കണമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പാട്ന സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്ധന് മുന്നറിയിപ്പ് നല്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക