മസ്കറ്റ്: ബജറ്റ് വിമാന കമ്പനിയായ ഗോ എയറിന്റെ മസ്കത്ത്- മുംബൈ സര്‍വിസിന് ആരംഭമായി. പ്രതിദിന സര്‍വിസാണുള്ളത്. കണ്ണൂരിന് പിന്നാലെ മസ്കറ്റിലേക്കുള്ള ഗോ എയറിന്റെ രണ്ടാമത്തെ നേരിട്ടുള്ള സര്‍വിസാണിത്. മുംബൈയില്‍നിന്ന് വെള്ളിയാഴ്ച രാത്രിയെത്തിയ ആദ്യ വിമാനത്തിന് പരമ്പരാഗത രീതിയിലുള്ള വാട്ടര്‍ സലൂട്ടോടെയാണ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്‍പ്പ് നൽകിയത്.
അര്‍ധരാത്രി 12.25 ഓടെയെത്തിയ ജി എട്ട് വിമാനത്തില്‍ 170ലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. തിരിച്ചുള്ള വിമാനം പുലര്‍ച്ചെ 1.25ന് പുറപ്പെട്ട് 5.45 ഓടെ മുംബൈയിലെത്തി. മികച്ച പ്രതികരണമാണ് സര്‍വിസിന് ലഭിക്കുന്നതെന്ന് ഗോ എയര്‍ ഇന്റര്‍നാഷനല്‍ വൈസ് പ്രസിഡന്റ് അര്ജുന് ദാസ് ഗുപ്ത പറഞ്ഞു. ടിക്കറ്റ്നിരക്ക് ന്യായമായതിനാല്‍ കൂടുതല്‍ യാത്രക്കാര്‍ ഗോ എയര്‍ തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷ. വിപുലീകരണത്തിന്റെ റ ഭാഗമായാണ് പുതിയ സര്‍വിസെന്നും ജെറ്റ് എയര്‍വേസ് സര്‍വിസ് അവസാനിപ്പിച്ചതിന്റെ പകരമല്ലെന്നും അര്ജുന് ദാസ് ഗുപ്ത കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക