ഇടുക്കി: കാലവര്‍ഷം കനത്തോടെ മൂന്നാറിലെ അന്തര്‍ദേശീയപാതകള്‍ അപകടക്കെണിയായി മാറിയിരിക്കുകയാണ്. മൂന്നാര്‍ മുതല്‍ പള്ളിവാസല്‍വരെയുള്ള ഭാഗങ്ങളില്‍ അഞ്ചിടിങ്ങളില്‍ മണ്ണിടിയുകയും നിരവധി ഭാഗങ്ങളില്‍ മരംവീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മൂന്നാര്‍-ദേവികുളം ഭാഗങ്ങളിലും മണ്ണിടിച്ചില്‍ രൂക്ഷമാണ്.
രണ്ടുദിവസമായി പെയ്ത കനത്ത മഴയില്‍ ദേവികുളം റോഡിലും മൂന്നാര്‍ ഹെഡ്വര്ക്സ് ചെക്ക്ഡാമിന് സമീപവും മണ്ണിടിഞ്ഞു. യന്ത്രങ്ങളുടെ സഹായത്തോടെ മണ്ണ് മാറ്റിയെങ്കിലും ശാശ്വത പരിഹാരമായില്ലെന്ന് യാത്രക്കാര്‍ പറയുന്നു. മൂന്നാറിലെ റോഡുകളുടെ സ്ഥിതിയും മറ്റൊന്നല്ല. പഴയ മൂന്നാര്‍ മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗങ്ങള്‍ പൊട്ടിപൊളിഞ്ഞുകിടക്കുകയാണ്.
ചുരുക്കത്തില്‍ ദേവികുളം താലൂക്കിലെ റോഡുകളുടെ പണികള്‍ നാളിതുവരെ തുടങ്ങിയിട്ടില്ലെന്ന് വാസ്ഥവം. മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികളുടെ കടന്നുവരവ് കുറഞ്ഞെങ്കിലും വാഹനങ്ങളുടെ എണ്ണത്തില്‍ കുറവൊന്നും സംഭവിച്ചിട്ടില്ല. സ്കൂള്‍ വാഹനങ്ങളടക്കം കടന്നുപോകുന്ന പാതകള്‍ സഞ്ചാരയോഗ്യമാക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക