തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജില്ലകളില്‍ കാര്യമായി മഴ ഇതുവരെ ലഭിച്ചിട്ടില്ല . കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശിച്ചു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല അനുഭവപെടുന്നുണ്ട്. തിരുവനന്തപുരത്ത് 120 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.
കാസര്‍കോട് കടലാക്രമണം ശക്തമായ പ്രദേശങ്ങളില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സന്ദര്‍ശനം നടത്തി. പമ്പയാറിലും അച്ചന്‍കോവിലാറിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. സുരക്ഷയുടെ ഭാഗമായി ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക