മുംബയ്: ബിഹാര്‍ സ്വദേശിനിയായ ബാര്‍ ഡാന്‍സര്‍ നല്കിയ പീഡന പരാതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി ഡി.എന്‍.എ പരിശോധനയ്ക്കായി തന്റെ രക്ത സാംപിളുകൾ നല്കി. കലീനയിലെ ഫോറന്‍സിക് ലാബിലാണ് ബിനോയ് തന്റെ രക്ത സാപിളുകൾ നല്‍കിയത്.
പരിശോധനയുടെ ഫലം രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വിവാഹവാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഓഷിവാര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നലെ കോടതി ഡി.എന്‍.എ പരിശോധനയ്ക്കായി രക്തസാപിളുകൾ നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനോയ് രക്ത സാമ്പിളുകൾ നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക