തിരുവനന്തപുരം: കേരളത്തില്‍ കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ . അത് വരെ റവന്യു റിക്കവറി നടപടികള്‍ മരവിപ്പിക്കുന്നു എന്ന് ഉറപ്പു വരുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി .
സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് നടപടി .
കാര്‍ഷിക വായ്പ്പകളിന്മേലുള്ള പരാതികള്‍ പരിശോധിക്കാന്‍ സബ് കമ്മിറ്റി രൂപീകരിക്കുമെന്ന് ഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.
വയനാട് ഇടുക്കി ജില്ലകളില്‍ നിലവിലുള്ളതിന് സമാനമായിട്ടായിരിക്കും സബ് കമ്മിറ്റി പ്രവര്‍ത്തിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വായ്പകള്‍ പുനക്രമീകരിക്കാത്തതിന്റെ പേരില്‍ റിക്കവറി നടപടികള്‍ അനുവദിക്കാനാകില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക