കവളപ്പാറ: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്തഭൂമിയായി മാറിയ കവളപ്പാറയിൽ മരിച്ചവരുടെ മൃതദേഹത്തിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. തിരച്ചിൽ നടത്തിയിരുന്ന ഫയർ ഫോഴ്സ് ജീവനക്കാർ കഴിഞ്ഞ ദിവസം തിരച്ചിൽ അവസാനിപ്പിച്ചിരുന്നു.
11 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അന്‍പത്തി ഒന്‍പത് പേരില്‍ നാല്‍പ്പത്തിയെട്ട് പേരുടെ മൃതദേഹം ആഴ്ചകൾ നീണ്ടുനിന്ന തിരച്ചിലിലൂടെ കണ്ടെത്തിയിരുന്നു. കവലപ്പാറയിൽ തിരച്ചിൽ നടത്തിയ ഫയർ ഫോഴ്സ് ജീവനക്കാർ ഫേസ്ബുക്കിൽ കുറിച്ച കരളലിയിപ്പിക്കുന്ന കുറിപ്പ് മണലായി മനസിലുകളെ ദുഃഖത്തിലാഴ്ത്തുന്നതാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഞങ്ങള്‍മടങ്ങുന്നു… തീരാത്ത വേദനയായി മനസ്സില്‍ നിങ്ങളുണ്ടാവും കണ്ണീര്‍പ്രണാമം…… മനുഷ്യപ്രയത്നങ്ങള്‍ക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ട്! പ്രകൃതിയുടെ ചില തീരുമാനങ്ങള്‍ക്ക് മുന്നില്‍ മനുഷ്യന് എത്ര നിസ്സഹായര്‍! അന്പത്തൊമ്ബത് പേരുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ ഒരു നിമിഷം കൊണ്ട് പെയ്തിറങ്ങിയ അശനിപാതം.
കവളപ്പാറ ദുരന്തം…. പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഞങ്ങള്‍ മടങ്ങുകയാണ്….. ഹതഭാഗ്യരായ അന്‍പത്തിഒന്‍പത് പേരില്‍ നാല്‍പ്പത്തിയെട്ട് പേരെ ഉപചാരങ്ങളോടെ മണ്ണിന്റെ മാറിലേക്ക് തന്നെ തിരികെ നല്‍കാനായി എന്ന ചാരിതാര്‍ത്ഥ്യത്തോടെ,
മായാത്ത വേദനയായി ഇനിയും ആ പതിനൊന്ന് പേരുകള്‍ മനസ്സില്‍ തുടികൊട്ടുന്നു. ഇമ്ബിപ്പാലന്‍, സുബ്രമഹ്ണ്യന്‍, ജിഷ്ണ, സുനിത ശ്രീലക്ഷ്മി, ശ്യാം ,കാര്‍ത്തിക് ,കമല്‍, സുജിത്, ശാന്തകുമാരി, പെരകന്‍ മുത്തപ്പന് കുന്നിടിഞ്ഞ് വീണ നാല്‍പ്പതടിയോളമുള്ള മണ്ണിന്റെ ആഴങ്ങളിലല്ല, ഞങ്ങള്‍ രക്ഷാപ്രവര്‍ത്തകരുടെ മനസ്സിന്റെ ആകാശത്ത് നക്ഷത്രങ്ങളായി നിങ്ങള്‍ തിളങ്ങി നില്ക്കും !
ഞങ്ങളുടെ പാീ പുസ്തകളില്‍ നിന്നും പ്രകൃതി കീറിയെടുത്ത പാഛങ്ങളുടെ പ്രതീകമെന്നോണം!
പതിനെട്ട് ദിവസങ്ങളായി കവളപ്പാറയില്‍ ഒരു മനസ്സോടെ പ്രവര്‍ത്തിച്ച രക്ഷാപ്രവര്‍ത്തകരുടെ
കണ്ണീര് പ്രണാമം…..
ചിത്രം – മലപ്പുറം, ജില്ലാ ഫയര്‍ ഓഫീസര്‍ ശ്രീ.മൂസാ വടക്കേതിലിന്റെ നേതൃത്വത്തില്‍ യാത്രാമൊഴി.
(കടപ്പാട് :- അബ്ദുള്‍ സലിം.E.K)
https://www.facebook.com/keralafireandrescueofficial/photos/a.100874371273653/119450186082738/?type=3&permPage=1
പ്രതികരിക്കാൻ ഇവിടെ എഴുതുക