കൊച്ചി: പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ ഉടൻ പ്രഖ്യാപിക്കും. സ്ഥാനാർഥി ആരെന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ഈ വിഷയത്തില്‍ മുന്നണിക്കുള്ളില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്നും ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നും രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നടക്കാനിരിക്കുന്ന 6 ഉപതിരഞ്ഞെടുപ്പുകള്‍ നേരിടുന്നതിനും യുഡിഎഫ് സുസജ്ജമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കൂടാതെ, പാലായില്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കേ കേരള കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ പ്രശ്നത്തില്‍ ഇടപെടുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
അതേസമയം, എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കും.എൻ.സി.പി നേതാവ് മാണി സി കാപ്പൻ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. അദ്ദേഹത്തെസ്ഥാനാർഥിയാക്കണമെന്ന് ഇന്ന് രാവിലെ 11 മണിക്ക് ചേർന്ന എൻ.സി.പി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രെസിഡന്റുമാരുടെയും യോഗം തീരുമാനിച്ചിരുന്നു. ഇന്ന് വൈകുന്നേരം എ.കെ.ജി സെന്ററിൽ ചേരുന്ന ഇടതുമുന്നണി യോഗത്തിനു ശേഷം സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക